May 19, 2017

"വിധി വിശ്വാസം"

*"വിധിവിശ്വാസം"*
   ➖➖➖➖➖➖
ഓർഡർ.., ഓർഡർ.., ഓർഡർ..!

കോടതി മുറിയിലെ അടക്കിപ്പിടിച്ച ശ്വാസങ്ങളെപോലും സങ്കോചിപ്പിച്ചു കൊണ്ട്, ന്യായാധിപന്റെ കയ്യിലെ ചുറ്റിക മൂന്നുവട്ടം ശബ്ദിച്ചു

"കാലമടക്കുന്നിൽ ഭാർഗ്ഗവപുരം രാജശേഖരൻ മകൻ ജാഖരൻ  ഹാജറുണ്ടോ "?

നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് പ്രതിക്കു കാവൽ വന്ന പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദവും, കാലിന്നിളക്കം തട്ടിയ ബെഞ്ചുകൾ അമിതഭാരത്താൽ കരയുന്ന ശബ്ദവും ആകാംക്ഷ നിറഞ്ഞ മുറിയിലെ നിശ്ശബ്ദത ഭേദിച്ചു കൊണ്ടിരുന്നു.
ജാഖരൻ പ്രതിക്കൂട്ടിൽ കയറി നിൽപുണ്ട് .
കോടതി മുറിയിൽ കുറച്ചു മാത്രം ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
ജനൽ വഴി അകത്തേക്ക് നോക്കി കൈയ്യും കെട്ടി കാത്തു നിൽക്കുന്നവർ പുറത്ത് കൂടി നിൽപ്പുണ്ട് .
ചില രഹസ്യ സ്വഭാവമുള്ള വിചാരണകളിലെ പരസ്യപ്പെടുത്തലിന്റെ കേൾവി സുഖം നുകരാൻ വന്നവരാണവരിലധികവും. നീതി തേടി
കോടതിലെത്തിയിട്ടും മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവരുടെ മാനഹാനിക്ക് ഹേതുവാകുന്നതിൽ അത്തരം കോടതി മുറികളാകും കാരണമെന്നു തോന്നുന്നു.
അന്നും, കേസുമായി ബന്ധപ്പെട്ടവരെയും, അല്ലാത്തവരെയും, സാക്ഷി നിർത്തി അൽപസമയം കൊണ്ട് ന്യായാധിപൻ വിധി പറഞ്ഞു :-

*"മരിക്കും വരെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു"*

ആ വിധി പറച്ചിൽ അന്നവിടെ കൂടിയവരൊക്കെ പ്രതീക്ഷിച്ചതാണ്.

"പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ"?

മൗനം തൂങ്ങിയ തല അൽപം  ഉയർത്തി നോക്കി നിശബ്ദ നായി വീണ്ടും തല താഴ്ത്തി നിന്നു. എങ്കിലും അയാളുടെ കണ്ണുകൾ ആരെയോ പരതി നടന്നു.
അത് പലവട്ടം തന്റെ ഭാര്യയുടെ  ഈറൻ നയനങ്ങളിലുടക്കി പിൻവലിച്ചു.
തന്റെ ക്രൂര വൈകൃതങ്ങൾ തിരിച്ചറിഞ്ഞ മനസ്സിന്റെ വിങ്ങൽ ആ മിന്നൽ ദർശനത്തിൽ അയാളും തിരിച്ചറിഞ്ഞു കാണണം , എങ്കിലും തനിക്ക്  യാതൊരു ഭാവഭേദങ്ങളുമില്ലെന്ന നാട്യം പ്രകടിപ്പു കൊണ്ട് ആർക്കും മുഖം കൊടുക്കാതിരിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരന്നു.
അൽപസമയം കൊണ്ട് കോടതി പിരിഞ്ഞു.

ജയിലിലേക്ക് അന്ന് ജാഖരനുമായി  സംസാരിക്കാൻ വന്ന ഒരു കേമൻ വക്കീൽ സന്ദർശനാനുമതി കാത്ത് സന്ദർശകരുടെ മുറിയിൽ കാത്തിരിപ്പുണ്ട്. അയാളെത്ര കേമനായിട്ടും  അവിടത്തെ ചില പോലീസുകാർക്ക്  അയാളോടൊരു താൽപര്യമില്ലായ്മ പ്രകടമായിരുന്നു.
ഒരു പക്ഷെ യഥാർത്ഥ കുററവാളികളെ രക്ഷിക്കാൻ വരുന്ന നിയമപാലകരുടെ സന്ദർശനങ്ങളോടുള്ള നീരസമാവാം...,
സത്യത്തെ വിസ്മരിച്ചു കൊണ്ട് നിയമത്തിന്റെ പഴുതുകൾ തിരഞ്ഞ് അസത്യങ്ങൾ ആണയിട്ടു പറയാൻ പ്രേരിപ്പിക്കുന്നവരുടെ നിത്യ   സന്ദർശനങ്ങളുമാവാം...,
അതുമല്ലെങ്കിൽ പിന്നെ?
ആങാ...!!
സമകാലീന ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ഇക്കൂട്ടർ? ഈയിടെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു വെന്നും, തുടര്‍ന്ന് എല്ലാ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു എന്നൊക്കെ നീളുന്ന വാർത്തകൾ...!
എന്തായാലും ..,
ജാഖരന്റെ കാര്യത്തിൽ അവരുടെ ഇടപെടൽ ആർക്കും വെറുപ്പു തോന്നിക്കും.
കാരണം ;
മനുഷ്യൻ ഒരിക്കലും ചെയ്തുവെന്ന് വിശ്വസിക്കാനാവാത്ത വിധത്തിൽ നിഷ്ഠൂരമായ കൊലപാതകം നടത്തിയ ജാഖരനെ തൂക്കിക്കൊല്ലുകയല്ലേ?വേണ്ടത് എന്നാരും ചോദിക്കും.
പക്ഷെ നാലു ചുവരുകൾക്കുള്ളിലല്ല ഇത്തരക്കാരെ തൂക്കിലേറ്റേണ്ടത് ജനമധ്യത്തിലാണെന്ന് പറയുന്നവരും ഇല്ലാതില്ല.
അതെല്ലാം വേഗം നടപ്പാവുകയും വേണം അല്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഏതൊരു കുറ്റവാളിയെയും രക്ഷിക്കാൻ പണത്തിനു കഴിയും എന്നായിരിക്കുന്നുവല്ലോ?
അതു കൊണ്ടു തന്നെ ജനകീയ വിചാരണയും പെരുകുന്നുണ്ട്.
വിചാരണ ചെയ്യുമ്പോൾ പോലീസുകാരിൽ ചിലരുടെ മനുഷ്യത്വം ഉണരുമ്പോഴാണത്രേ..?
തെറ്റുകാരനെന്നു അവർക്കു ബോധ്യപ്പെട്ട കുറവാളികളെ ചോദ്യം ചെയ്യാൻ കിട്ടുന്ന അവസരങ്ങളിൽ  തങ്ങളുടെ അടക്കിവെച്ച അമർഷം അല്പമെങ്കിലുമൊന്ന് ശമിപ്പിക്കുന്നത്.
പക്ഷെ , നിയമത്തിന്റെ പഴുതുകളിലൂടെ ആ കുറ്റവാളികൾ സ്വതന്ത്രരാകുമ്പോഴാണ് യഥാർത്ഥ ശത്രുതയുടെ മറ്റൊരദ്ധ്യായം ആരംഭിക്കുന്നതും. ഒടുവിൽ അതിന്റെ പരിസമാപ്തിയും മറ്റൊരു  ഹിംസയിലൂടെ ആയിരിക്കുമെന്നത് കലികാല തുടർച്ചാ വിശേഷം മാത്രം.
ജാഖരന്റെ വക്കീലും  ചില്ലറക്കാരനല്ല .വേദഗ്രന്ഥത്തെക്കാൾ ആരാധിക്കപ്പെടേണ്ട നിയമ പുസ്തകങ്ങൾ കലക്കി കുടിച്ചവൻ ! അദ്ദേഹം നിരപരാധിയെ തൂക്കുകയറിൽ കയറ്റുകയും ,കുറ്റവാളിയെ കയറിൽ നിന്നിറക്കുകയും ചെയ്തിട്ടുണ്ട് പോലും!!

ജാഖരനുമായുള്ള കൂടിക്കാഴ്ചയിൽ അയാൾ ധൈര്യം പകർന്നു കൊണ്ടു തറപ്പിച്ചു പറഞ്ഞു :- "നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരൊറ്റ വഴിയേ ഉള്ളൂ ഒരു ഭ്രാന്തനായി അഭിനയിക്കണം,
അത് വേഗത്തിൽ പ്രകടമാക്കണം..." സംസാരിക്കാനനുവദിച്ച സമയം ഒട്ടും പാഴാക്കാതെ ജാഖരന്റെ തലച്ചോറയാൾ കഴുകി വൃത്തിയാക്കി.
ജാഖരനെ സെല്ലിലേക്ക്  തിരിച്ചു കൊണ്ടു പോകുമ്പോഴേക്കും ചെറിയൊരു ഭ്രാന്തനായി അഭിനയിക്കാൻ അയാൾക്കു കഴിഞ്ഞിരിക്കുന്നു.
യഥാർത്ഥത്തിലും അയാൾക്ക് ഭ്രാന്തായിരുന്നുവല്ലോ?
അല്ലാതെ മാനസിക സമനിലയുള്ളൊരാൾ ചെയ്യുന്ന പ്രവൃത്തികളല്ലല്ലോ? അയാൾ ചെയ്തു കൂട്ടിയത് ?
നഗ്നനേത്രങ്ങൾ കൊണ്ട് ആരും കാണാൻ ഇഷ്ടപ്പെടാത്ത അസഹനീയമായ, ഹൃദയഭേദകമായ നീചകൃത്യമാണ്  ചെയ്തിരിക്കുന്നത്....!
തന്റെ അയൽ വാസിയുടെ മകളെ...,അഛനെപ്പോലെ തന്നോടു കാട്ടിയ സ്നേഹപ്രകടനങ്ങൾ മുതലെടുത്തു കൊണ്ട് ലൈഗീക പീഠനങ്ങൾ ...!ഒടുവിൽ... കഴുത്തുഞെരിച്ചു കൊല്ലുക ! ആൾപാർപ്പില്ലാത്ത വീട്ടിൽ ദിവസങ്ങളോളം ശവശരീരത്തിനു കാവലിരിക്കുക...,അന്ന് അയാൾ ചില മുൻധാരണകളോടെ ആയിരുന്നല്ലോ; തനിക്ക് കഴിക്കാനായി വെള്ളവും ബ്രഡും , ചീസിന്റെ പേക്കറ്റും പോക്കറ്റിൽ കരുതിയിരുന്നത്?
ആ ഭക്ഷണം ശവശരീരത്തിന്റെ മൂക്കിലേക്കും, വായിലേക്കും അയാൾ തിരുകി വെച്ചു പോലും!! എന്നിട്ടോ...!?അതിലേക്ക് കയറി വരുന്ന പ്രാണികളെ ആശ്ചര്യത്തോടെ നോക്കിയിരുന്നു രസിച്ചു. നാസാധ്വാരത്തിലേക്ക് അരിച്ചരിച്ചു വരുന്ന ഉറുമ്പുകൾ കടന്നുപോകുന്നതും,തലച്ചോറും താങ്ങി മാളത്തിലേക്ക് തിരിച്ചു പോകുന്ന ശവംതീനി ഉറുമ്പുകളുടെ ജാഥയെ ഏതൊരു ഭ്രാന്തമല്ലാത്ത ഹൃദയം കൊണ്ടാണ് നിരീക്ഷിച്ചു കൊണ്ടാനന്ദിക്കാനാവുക!?
മാത്രമല്ല ശവത്തിന്റെ മറ്റെല്ലാ ദ്വാരങ്ങളിലും ചീസ് തീരും വരെ അയാൾ തിരുകി വെച്ചു പോലും.
ഒരു യുദ്ധത്തിലോ, പ്രളയത്തിലോ,അധിനിവേശത്തിലോ മരണം ആസന്നമാകുന്നതിലല്ല ദുഃഖം
പിന്നീട് കഴുകനും നരഭോജികളും മൃതശരീരത്തിൽ ചെയ്യുന്ന ചെയ്തികളാണ്  കാഴ്ചക്കാരന്റെ വേദന.
ജാഖരൻ തന്റെ ഹീന  പ്രകടനങ്ങൾക്കൊടുവിൽ കുഴിയെടുത്ത്  ആ ശവം മറവു ചെയ്തു.
എന്തിന് ..?
ഇത്രയും ചെയ്തൊരാൾ  പിന്നെന്തിന് അത്കുഴിച്ചു മൂടണം?
അയാൾ ഭ്രാന്തിൽ നിന്നുണർന്നത് അപ്പോഴായിരിക്കുമോ?
ഒരു പക്ഷെ എല്ലാ തെളിവുകളും നശിപ്പിച്ചുവെന്ന്  ഉറപ്പു വരുത്താനാകണം.

അന്ന് അന്വേഷണത്തിന്റെ ഭാഗമായി അവിടെ വന്ന ഉദ്വോഗസ്ഥരുടെ ശ്രദ്ധ അടുത്ത പറമ്പിൽ നിന്ന ഒരു ചാവാളി പട്ടിയിൽ ചെന്നു പെടുകയായിരുന്നു.
മണം പിടിക്കുന്ന ഭാഗത്തെ മണ്ണിളകി കിടക്കുന്നത് അവരിൽ സംശയം ജനിപ്പിച്ചതുകൊണ്ടാകാം അവിടെ ഒന്നമർത്തി ചവിട്ടി നോക്കിയത്.
സംശയം അസ്ഥാനത്തായില്ല.
കുഴി മാന്തി താഴേക്ക് പോകും തോറും മനുഷ്യ ശരീരത്തിന്റെ അളിഞ്ഞ ഗന്ധം.
മണ്ണുമാന്തിയിൽ തടഞ്ഞ കൈവിരലുകൾ മെല്ലെ  മെല്ലെ മാന്തിയെടുക്കും തോറും കുഴിയിൽ നിന്നും കൈകൾ നീട്ടി യാചിക്കും കണക്കെ കൈപത്തികൾ തെളിഞ്ഞു വന്നു .
അവിടെ കൂടിയവർ മൂക്കിൽ പൊത്തിപ്പിടിപ്പ് ഇടക്കിടെ തുപ്പിക്കൊണ്ടിരുന്നു. മനുഷ്യൻ മനുഷ്യനെ പാടെ വെറുക്കുന്ന ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ !

കുഴി മുഴുവൻ മാന്തിയെടുത്ത് പ്ലാസ്റ്റിക് പേപ്പറുകളിൽ പൊതിഞ്ഞെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടു പോകുമ്പോഴേക്കും; നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം മൂക്കും പൊത്തി അവിടെ തടിച്ചുകൂടിയിരുന്നു.
അന്ന് ചീസിന്റെ ഒരൊഴിഞ്ഞ പാക്കറ്റ് കണ്ടെടുത്ത ഷർട്ട് ജാഖരന്റെ തായിരുന്നു.
എന്നതിന്ന് അവർക്ക് തെളിവ് ലഭിച്ചിരുന്നു.
തെളിവെടുപ്പും, ഏറ്റുപറച്ചിലും അയാളിലെ ക്രൂരതയുടെ ആഴം ഭാര്യയിൽ പോലും വെറുപ്പു നിറച്ചു.
കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലാനുള്ള വികാരം ജനങ്ങളിലും ഉടലെടുത്തിരുന്നു.
എന്നാൽ നിയമത്തിന്റെ പഴുതുകളിലൂടെ ഇഴഞ്ഞും നുഴഞ്ഞും നീണ്ട കാലത്തിന്റ വാദ പ്രതിവാദങ്ങൾക്കൊടുവിൽ അയാൾ ഒരു ഭ്രാന്തനായിരുന്നുവെന്ന മറ്റൊരു സത്യമാണ് കോടതിക്ക് ബോധ്യപ്പെട്ടത്.
വില കൊടുത്തു വാങ്ങിയ നിർണ്ണായക രേഖകൾ ആ സത്യത്തെ ദൃഢമാക്കി.

ഓർഡർ... ഓർഡർ.... ഓർഡർ...!

നിശ്ശബ്ദത തളം കെട്ടി നിറഞ്ഞു നിന്ന കോടതി മുറി;അന്നും പതിവിലേറെ പേരുണ്ടായിരുന്നു അവിടെ.
ജാഖര നെ ഹാജരാക്കി  പ്രതിക്കൂട്ടിൽ നിൽപുണ്ട്. കണ്ണുകെട്ടിയ ദേവത യുടെ കയ്യിലെ  തുലാസും ഇളകാതെ നിൽപുണ്ട്.

"പ്രതി കുററക്കാരനാണെന്നു  കോടതിക്കു ബോധ്യം വന്നിരിക്കുന്നു", പക്ഷെ ആ പാതകം പ്രതി സ്വബോധത്തോടെ ചെയ്തതല്ലെന്നും , പ്രതി മാനസിക രോഗിയായിരുന്നുവെന്നും പരമോന്നത കോടതി പുതുതായി കണ്ടെത്തി. ആയതിനാൽ പ്രതിയെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കാൻ   ആ കോടതി കല്പിച്ചു.

താൻ  ആടിത്തിമിർത്ത യഥാർത്ഥ ഭ്രാന്തൻ വേഷത്തിന്റെ പകർപ്പവകാശം പതിച്ചു കിട്ടിയ സന്തോഷത്തിൽ അഭിനയത്തിന്റെ പുത്തൻ ഭാവങ്ങൾ അയാളിൽ പ്രകടമായി.

ഭ്രാന്താശുപത്രിയിലെ അന്തേവാസികളായ യഥാർത്ഥ ഭ്രാന്തൻമാർ അയാളെ ഭ്രാന്തനെന്നു വിളിക്കുമ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടയാൾ അട്ടഹസിച്ചു ...ഹ ഹ ഹ ഹ ഹാ..!

നിയമവും വിവരവും സാങ്കേതിക വിദ്യകളും തനിക്കു കീഴടങ്ങിയ സത്യം ഉറക്കെ വിളിച്ചു പറയാനാവാതെ അയാളിൽ തികട്ടി വന്നു.
ഭ്രാന്തൻമാരുടെ ഭ്രാന്തൻ കളിയിൽ കൂടുവാൻ അയാളോടാവശ്യപ്പെടുമ്പോൾ പരിഹാസത്തിന്റെ ചിരി പുറത്തു കാട്ടാതെ അയാളതിന്നു് സമ്മതിക്കുകയായിരുന്നു .

ഈ യഥാർത്ഥ ഭ്രാന്തൻമാർക്കു മുന്നിൽ താൻ ചെയ്യുന്നതെല്ലാം ഭാവാഭിനയത്തിന്റെ മുഹൂർത്തങ്ങളാകും എന്നയാൾക്കു ബോധ്യമുണ്ടായിരുന്നു.
അവിടെ ഒരു സാങ്കൽപ്പിക കോടതി അരങ്ങൊരുങ്ങി;
ഒരാൾ ജഡ്ജിയായി,
ഒരാൾ വക്കീലായി മറ്റൊരാൾ പാറാവുകാരനായി അങ്ങിനെ..., പലരും ...,
അവർ മാറി മാറി അഭിനയം കളിക്കുകയാണ് . *ഭ്രാന്തൻ കളി*.

ഏകാന്തതയുടെ തടവറയിൽ ആരിലേക്കോ നോക്കിയിരുന്നു കൊണ്ട് ദിവാസ്വപ്നം കാണുന്നവരുമുണ്ടവിടെ.

പ്രതിയായി  അഭിനയിക്കാൻ തന്നേക്കാൾ യോഗ്യത മറ്റാർക്കുമില്ലെന്ന ദൃഢ നിശ്ചയം ജാഖരന്റെ മനസ്സിനെ ആവേശം കൊള്ളിച്ചു. യഥാർത്ഥ പ്രതികൂട്ടിലെന്ന പോലെ കട്ടിലിൽ കയറി നിന്നയാൾ 'കോടതി' കളിക്കാൻ നിന്നു കൊടുത്തു.
ആ ഭ്രാന്തൻ കളിയിൽ മേശപ്പുറത്ത് മൂന്നുവട്ടം അടിച്ചു കൊണ്ട്  ഒരു ഭ്രാന്തൻ ജഡ്ജി  വിധിയെഴുതി :-

" ഇയാളെ തൂക്കിക്കൊല്ലുക" ഹ ഹ ഹ ഹ ഹ....!

ആശുപത്രി വാർഡിൽ; അല്ല;
സമാനമായ കോടതി മുറിയിൽ  അട്ടഹാസത്തിന്റെ പെരുമ്പറ മുഴങ്ങി.
മററുള്ളവരതേറ്റു പിടിച്ചു. രംഗം കൊഴുത്തു .
അയാൾ കൈ കൂപ്പി നിന്നപേക്ഷിച്ചു....,
കരഞ്ഞു .....,
യാചിച്ചു....!
അഭിനയ ചാതുരിയിൽ തന്റെ പങ്കാളിത്തം ഭംഗിയാക്കി.
വസ്ത്രം കൊണ്ടൊരുക്കിയ കയർ
കഴുത്തിൽ കെട്ടി മുകളിൽ കണ്ട ജനലിൽ കുരുക്കുമ്പോൾ ഒരു "ജോക്കർ"ആരാചാരായി ചിരിച്ചും കളിച്ചും തന്റെ അഭിനയവും ഭംഗിയാക്കി കൊണ്ടിരുന്നു.
എല്ലാ ഭ്രാന്തൻ കാണികളും കയ്യടിക്കാൻ കൂട്ടിനുണ്ട്.
ഈ തനി ഭ്രാന്തൻ വിഢികളെ കൂടുതൽ വിഢിയാക്കുന്നതിൽ ജാഖരനും രസം പിടിച്ചിരിക്കുന്നു. തുള്ളി ചാടി തിമർത്തു കൊണ്ടൊരു ഭ്രാന്തൻ "ആരാച്ചാർ" വിധി നടപ്പാക്കി .....!!

ജനലിൽ കെട്ടിയ തുണിക്കയറിൽ അയാളുടെ ശരീരം തൂങ്ങിയാടി . ചുമരിൽ തൊട്ടു നിന്ന അയാളുടെ ശരീരം പാവക്കൂത്തിലെ പാവ കണക്കെ ചലിച്ചുകൊണ്ടിരുന്നു .തുടകളിൽ മാന്തിപ്പൊളിച്ചു, തല ഒരു വശത്തേക്ക് ചരിഞ്ഞു തൂങ്ങി, നാവു പുറത്തേക്കു വന്നു നിശ്ചലമായി നിന്നു.
അഭിനയത്തിന്റെ  മികവ് കണ്ട് ചില ഭ്രാന്തൻമാരുടെ ഉള്ളം നടുങ്ങി.
ചിലർ മോഹാലസ്യത്തിൽ നിന്നുണർന്നു, വീണ്ടും ചിന്തയിൽ മുഴുകി.
ചിലർ ചിരിച്ചും, കയ്യടിച്ചും അഭിനയത്തിന്റെ കാണാകാഴ്ചകൾ തേടി കൊണ്ടിരുന്നു.

അഭിനയം  ഭംഗിയാക്കിയ ആ നിശ്ചല പ്രതിമക്ക് നേരെ നോക്കി നിന്നവർ ആഹ്ളാദത്തോടെ നൃത്തം വെച്ചു. അസ്വസ്ഥതകളിൽ മനസ്സിനെ മേയാൻ വിട്ടവർ അപ്പോഴും
മൗനത്തിന്റെ തടവറയിലിരുന്ന് എല്ലാം കാണാതെ കണ്ടു.
മറ്റൊരപ്പീലിനു പോകാനാവാതെ
ആർക്കും തടുക്കാനാവാത്ത "വിധി" അന്നവിടെ നടപ്പാവുകയായിരുന്നു. 

             ശുഭം.

July 26, 2016

"കുഞ്ഞി പാത്തു "

                                       
    ആർത്തിരമ്പുന്ന തിരമാലകളിൽ കുമിഞ്ഞു കൂടി വന്ന മണൽ തരികൾ പതഞ്ഞു പാഞ്ഞ് ഓടി അടുത്തത് ; കിലുങ്ങുന്ന മണി കളുള്ള പദസ്വരമിട്ട കടപ്പുറത്തുകാരി 'ഫാത്തിമ' എന്ന 'പാത്തു' വിന്റെ നഗ്നപാദത്തിൽ സ്പർശിക്കാനായിരിക്കണം. പക്ഷെ  തിരമാലകൾ തൊട്ടു തോട്ടില്ലെന്നായപ്പോൾ അവൾ രണ്ടു കൈകൊണ്ടും പുടവ അല്പം പൊക്കിപിടിച്ചു വെള്ളി ക്കൊലുസ്സു കിലുക്കി പിറകിലോട്ടു മാറാൻ   ശ്രമിക്കവെ പിന്നിൽ ചക്രവാള ചുകപ്പ് ആസ്വദിച്ചു കൊണ്ടു നിന്ന ബാബുവിന്റെ കൈതടഞ്ഞത് കൊണ്ട് ഒരു കൂട്ടി മുട്ടൽ ഒഴിവായി.പരസ്പരം  മിഴികൾ കോർത്തവർ മാറിനിന്നു.  കുട്ടിത്തം വിട്ടുമാറാത്ത അവളുടെ ഐശ്വര്യമുള്ള മുഖം. തലപിളർത്തി  ചീകിയ മുടിയിയുടെ വശങ്ങളിൽ കുത്തിയ സ്ലൈടിൽ കുരുങ്ങി പാറിപ്പറക്കുന്ന തട്ടത്തിനുള്ളിൽ ശോഭിച്ചു നില്ക്കുന്നു.മൊത്തത്തിൽ ഒരു ഗ്രാമീണ സുന്ദരി. 
അവളോടൊപ്പം അവളേക്കാൾ  പ്രായമുള്ള 'ബാബു'വും പിന്നെ ഉപ്പയും ഉമ്മയും രണ്ടനിയൻ  മാരും കടലിന്റെ നൃത്തം കണ്ട് ആസ്വദിക്കുകയായിരുന്നു.സന്ധ്യ യാകും വരെ അവർ അവിടെ കടലും കണ്ടു നിന്നു.പാത്തുവിനെ തങ്ങളുടെ  വീട്ടിലേക്കു കൊണ്ടുപോകാൻ വന്നതായിരുന്നു അന്നവർ ആ  കടപ്പുറത്തുള്ള അവളുടെ വീട്ടിലേക്ക്. ഓല മേഞ്ഞുള്ള;പരമ്പിൽ തീർത്തിരിക്കുന്ന ചുമരുകളുള്ള വീടിന്റെ കറുത്ത നിറത്തിൽ ചാന്തിട്ടു മിനുക്കിയ നിലം വൃത്തിയായി കിടക്കുന്നു.സീനറിയിൽ വരച്ച ചിത്രം പോലെ ഒരു കൊച്ചു വീട്.കടലൊന്ന് ആർത്തലച്ചു വന്നാൽ ആമുറ്റത്ത് വെള്ളം നിറയില്ലേ ?എന്നായിരുന്നു അവിടം കണ്ടപ്പോൾ മുതൽ ബാബു ചിന്തിച്ചുകൊണ്ടിരുന്നത് .വീടിന്റെ ഇടതു വശത്തായി ഒരു കൊച്ചു കുളം ആ കുളത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു മൺ കുഴലിൽ നിന്നും കുടത്തിലേക്ക് വെള്ളം കപ്പുകൊണ്ട് കോരി ഒഴിക്കുന്നതു കണ്ട് ബാബു അതിശയത്തോടെ ചോദിച്ചറിഞ്ഞു കുടിക്കാനുള്ള വെള്ളമാണതെന്നു പാത്തു വാണ് പറഞ്ഞുമനസ്സിലാക്കി കൊടുത്തത്.എങ്കിലും വിശ്വാസം വരാത്തത് പോലെ അവൻ  അത് ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുളക്കരയിൽ  കള്ളിചെടികൾ അവിടെ നിറഞ്ഞു നിൽക്കുന്നു. വലിയ തൊപ്പി ധരിച്ച; പങ്കായം കയ്യിലേന്തിയ പലരും വീടിനരികിലൂടെ കടന്നു പോകുന്നുണ്ട്.ഉമ്മറത്തെ വിരിചിട്ട പായയിൽ പലഹാരവും ചായയും കൊട്ടുന്നു വെച്ചിട്ടുണ്ട്. കുളത്തിൽ നോക്കിനിന്ന ബാബുവിനെ പാത്തു വന്നു വിളിച്ചു.ഉമ്മറത്തു ഉമ്മയുടെ അരികുപറ്റി നിന്നുകൊണ്ട് പലഹാരങ്ങൾ  ഓരോന്നെടുത്ത് തിന്നു.ഉമ്മ അവരോടു കുശലം പറഞ്ഞു നിന്നു. ഉമ്മാക്ക് പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ട് ഒരു സഹായത്തിനു നിറുത്തി തരാമെന്നും മാസം ഒരു തുക അവരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് സഹായമാകും എന്നൊക്കെ ഒരു ബന്ധുവിനെകൊണ്ട് അവരെ പറഞ്ഞു ധരിപ്പിച്ചിട്ടാണ് അവളുടെ വീട്ടുകാർ അവളെ പറഞ്ഞയക്കാൻ സമ്മതം മൂളിയിരിക്കുന്നത്. പോരാൻ നേരം ഒരിക്കൽ കൂടി കടൽ കാഴ്ചകൾ കണ്ടു ദൂരെ കറുത്തൊരു പൊട്ടുപോലെ കപ്പൽ കടന്നുപോകുന്നത് ബാബു അനിയന്മാർക്കു കാട്ടിക്കൊടുത്തു കൊണ്ടിരിക്കുമ്പോൾ അവരെ കാറിൽ കയറാനായി കൂക്കിവിളിച്ചു.പാത്തു പോകുമെന്ന സങ്കടം അവളുടെ ഉമ്മയുടെ മുഖത്തു തെളിഞ്ഞു കാണാം. ഉപ്പയുടെ മുഖവും അല്പം വിഷാദ ഭാവം പ്രകടമാക്കുന്നുണ്ട്..വിഹാഹ പ്രായമായ അവളുടെ സഹോദരികൾ അകത്തെ വാതിൽ പൊളിയിൽ  ചാരിപ്പിടിച്ചു എത്തി നോക്കുന്നു.അവൾ ഞങ്ങളോടൊപ്പം ആഹ്ലാദത്തോടെ  കാറിന്റെ അരികിലെ സീറ്റിലിരിക്കാൻ വേണ്ടി മാറിമാറി കയറിക്കൊണ്ടിരുന്നു.ഒടുവിൽ കാറിന്റെ ചില്ലു താഴ്ത്തി നോക്കി ടാറ്റ പറഞ്ഞു കൈ ഉയർത്തിക്കാട്ടി.ആദ്യമായി കാറിൽ കയറിയ സന്തോഷം പോലെ പുറത്തേക്കു നോക്കി അവൾ  ആസ്വദിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോൾ അയൽ വാസികൾ പെൺകുട്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാകാം പലരും ഉമ്മയോട്  തിരക്കുന്നുണ്ട്. രാതി ആയതിനാൽ വിശദീകരണത്തിന് നിൽക്കാതെ ഉമ്മ അത് എട്ടത്തിയുടെ മകളെന്നു പറഞ്ഞു ഒഴിഞ്ഞു മാറി...പതിവുപോലെ അന്നും 
വീടികത്തു രാത്രിയുടെ ഇരുട്ടിൽ  ചിമ്മനി വിളക്ക്  അതിന്റെ കറുത്ത പുക പരത്തിക്കൊണ്ടിരുന്നു. ഉമ്മറത്തെ  ചുമരിന്റെ ത്രികോണ പൊത്തിലിരുന്ന്  ആകാശ വാണി പാട്ടു പെട്ടിയിൽ  ചിലച്ചു കൊണ്ടിരുന്നു , പായവിരിച്ച് ഒരുമിച്ചിരുന്ന്  ചോറു തിന്നു.അന്ന് അവിടെ ഉറങ്ങാൻ കിടക്കുന്നതിൽ ആകെ പ്രശ്നങ്ങൾ തനിക്കു ഉമ്മയുടെയും ഉപ്പയുടെയും ഇടയിൽ കിടക്കണമെന്ന് ഒരാൾ, ഉപ്പയുടെ മറുവശം വേണമെന്ന് മറ്റൊരുത്തൻ, പാത്തു ചെറിയൊരു വിഷാദ ഭാവത്തിൽ ഉറക്കത്തിന്റെ ആലസ്യത്തിൽ നിൽക്കുന്നു.  ഉമ്മയുടെഒരു വശത്തു അവളെ കിടത്തി,അന്ന് പൊട്ടലും ചീറ്റ ലുമായി അവർ  ഉറങ്ങി, മറ്റൊരു പുലരി പിറന്നു. പുട്ടും മുതിരയും കൂട്ടിതിരുമ്പി പ്രഭാത ഭക്ഷണം കഴിച്ചു,  ഉമ്മയെ തേങ്ങ ചിരകാനും മറ്റും  കുറച്ചൊക്കെ അവൾ സഹായിച്ചുകൊണ്ടിരുന്നു.വീട്ടിലെ കോലായിൽ  മടക്കാൻ പറ്റുന്ന ശീലക്കസേര യിൽ ഇരിക്കാൻ   വഴക്കിടുമ്പോഴാണ് പാത്തു അവിടേക്കു പ്രവേശിച്ചു കൊണ്ട്  "ഞാൻ ഒന്നിരിക്കട്ടെ"എന്ന്  ചോദിച്ചത്. ഒരു പെൺ ശബ്ദത്തിലെ യാചന അന്നാണ് ആദ്യമായി അവർ കേട്ടത്. "കുഞ്ഞി പാത്തു  "
തുടർച്ച :-
ബാബു അതിശയം പോലെ പരസ്പരം നോക്കി അവൾക്കിരിക്കാൻ  മാറിക്കൊടുത്തു ; ഇരുന്ന ഉടനെ അവളെ ഉമ്മ വിളിച്ചു . അവൾ എഴുനേറ്റു  പോയി. പോയ ഉടനെ  തിരിച്ചു  വരുമെന്നറിയാവുന്ന ബാബുവിന്റെ ചിന്തയിൽ അവളെ പറ്റിക്കാനുള്ള വക്ര ബുദ്ധിയുദിച്ചു, കസേരയുടെ ശീലയുടെ  ഒരു ഭാഗത്തെ വടി  ഊരി മാറ്റിഒളിപ്പിച്ചു.  അവൾ വീണ്ടും ഇരിക്കാനുള്ള ആവേശത്തിൽ ഓടിവന്നു. തന്റെ  പാവാട കൂട്ടിച്ചേർത്തു പിടിച്ചു നല്ലൊരു കുതിപ്പിൽ കസേരയിൽ ഇരുന്നതും ദാ കിടക്കുന്നു ധരണിയിൽ.മൂവരും  ചിരോയോടു ചിരി. പക്ഷെ അവൾ ചിരിച്ചില്ല. ഉമ്മാ എന്നു വിളിച്ചു ഉറക്കെ കരയുന്ന പോലെ ഒരു അലർച്ച അവളിൽ നിന്നു വന്നിരുന്നു. അത്  കേട്ടാണ് ഉമ്മ ഓടി വന്നത്. അവളെ പിടിച്ചു എഴുനേൽപ്പിച്ചു. പക്ഷെ അവൾക്കു കാലു നിലത്തു വെച്ചു നിൽക്കാൻ കഴിയുന്നില്ല. ഉമ്മ അവളെ നിർത്താൻ ശ്രമിച്ചു കൊണ്ടിരിന്നു. ഉപ്പ ചായക്കടയിൽ നിന്നും അപ്പോഴാണ് പത്രവുമായി വന്നത്.ബാബു പത്രത്തിലെ ചിത്രം നോക്കാൻ ഭാവിക്കവെ  ഉമ്മ അത് തട്ടിപ്പറിച്ചെടുത്തു അലറി  "ആ  കുട്ടിയെ തട്ടിയിട്ട്  തണ്ടലൊടിച്ചു" അല്ലെ ? അപ്പോഴും ഉമ്മ വാങ്ങിയ  പത്രത്തിലെ "ഇന്നത്തെ സിനിമ" കോളം നോക്കാൻ പറ്റാത്തതിലായിരുന്നു അവന്റെ സങ്കടം. ഉപ്പയും ഉമ്മയും 
പാത്തുവിനെ  നിറുത്തിച്ചും,നടത്തിച്ചും നോക്കി. അവളെ എന്ത്‌ ചെയ്യുമ്പോളും വാവിട്ടു കരയാൻ തുടങ്ങി, ഉമ്മയും ഉപ്പയും കൂടി ഒരു കാറിനു കൈകാട്ടി നിറുത്തി അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. കാര്യങ്ങൾ വലിയ ഗുരുതര മായ അവസ്ഥയിലേക്ക് പരിണമിച്ചു. അവളെ  ആശുപത്രിയിൽ  നിന്നു അവളുടെ വീട്ടിലേക്കാണ്  കൊണ്ടുപോയതത്രെ.  ഉമ്മയുടെ സ്വർണ്ണ കോട്ട കാതിൽ കാണാതെയായി.ഉപ്പയും ഉമ്മയും കൂടുതൽ സമയം ആശുപത്രിയിലെ കാര്യങ്ങൾ സംസാരിക്കുന്നു അവളെ ഇനി തങ്ങളുടെ അടുത്തേക്ക് കൊണ്ടു വരാൻ പറ്റില്ലെന്ന് മനസ്സിലായി. കാലങ്ങൾ മാറി മറിഞ്ഞു  ശീലക്കസേരയും കാലൊടിഞ്ഞൊരു  മുക്കിലായി. വർഷങ്ങൾ കടന്നു പോയിരിക്കുന്നു.   ആ കടപ്പുറത്തിന്റെ  ഓരത്തിൽ ഇന്നവർ വേച്ചു വേച്ചു നടക്കുമ്പോൾ കുഴിച്ചിട്ട കുഴലിൽ നിന്നും  വെള്ളമെടുത്തിരുന്ന കുളവും കള്ളിച്ചെടികൾ നിറഞ്ഞു ഉപയോഗ ശൂന്യമായ കെട്ടിക്കിടക്കുന്ന വെള്ളവും കണ്ടപ്പോൾ ബാബുവിന്റെ ഓർമ്മകളിൽ ചില ചിത്രങ്ങൾ മിന്നിമറഞ്ഞു  
കാലം ഈ  കടപ്പുറത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. കരിങ്കൽ ഭിത്തികളിൽ തല തല്ലി മരിക്കാൻ ശ്രമിക്കുന്ന തിരമാലകൾ. ബലൂണും, ഐസ് ക്രീമും കപ്പലണ്ടിയുമൊക്കെ  വിൽക്കുന്നവരുടെ  ഒരു നിരതന്നെയുണ്ട് ഇന്നിവിടെ  വലിയവരും കുട്ടികളും വയസ്സൻ മാരും കൊണ്ടു നിറഞ്ഞിരിക്കുന്ന കടലോരം.   എല്ലാവരും കടലിന്റെ മാറിൽ ചവിട്ടി മെതിക്കുന്നു.  അവിടെ ബാബുവും  അനുജന്മാരുമുണ്ട്  തങ്ങളുടെ   "കളിവേലക്കാരി "യുടെ വീട് ഇവിടെ ആയിരുന്നെന്ന് അവർക്കറിയാം പക്ഷെ  അവിടെങ്ങും ആ ഓലപ്പുര  കാണുന്നില്ല.തെങ്ങിൻ തൈകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്ന ആ കടലോരത്ത് അന്ന് ഭൂമിയിൽ പച്ചപിടിച്ചിടം  ഇപ്പോൾ ആകാശത്തു  പച്ചപിടിച്ചിരിക്കുന്നു. ആ പന്ത ലിനടിയിൽ  ചുമരുകൾ തീർത്ത   ഒരോല ഷെഡ്‌  അതിൽ കറുത്ത നിറമുള്ള ഒരു വലിയ വഞ്ചി ചരിഞ്ഞുറങ്ങുന്നു. അതിന്റെ ഓരം ചേർന്ന് വട്ടത്തിലിരുന്ന് ചീട്ടുകളിക്കുന്നവരെ കാണാം. ഏതു  ഭാഗത്തും ആ പഴയ ഓലപ്പുര മാത്രം കാണുന്നില്ല. അന്യെഷിച്ചപ്പോഴാണ്  അറിയുന്നത്   അവൾ  പരസഹായമില്ലാതെ   നടക്കാവാത്ത വിധം അടച്ചിട്ട മുറിയുടെ  നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നു  എന്ന്. കടൽ കാണാനുള്ള എല്ലാ മൂടും അവർക്ക് നഷ്ടമായികാണണം . അവർ അവളുടെ വീട്ടിലെത്തി അവൾ ഒരു പരിചയവുമില്ലാത്ത മറ്റൊരു മുഖത്തിന്റെ ഉടമ  ഇരു വശങ്ങളിൽ സ്ലൈഡുകുത്തിയ തട്ടത്തിന് പകരം തട്ടം പുതച്ചിരിക്കുന്നു.  ബാബുവിനെ നോക്കി പുഞ്ചിരിക്കാൻ  ശ്രമിക്കുന്നുണ്ടവൾ  പക്ഷെ ബാബുവിന് ചിരിക്കാനായില്ല. ഒരുനിര്ജീവമായ അവസ്ഥയിൽ ബാബു നിന്നു. പിന്നെയും ത്തിരിച്ചവർ  കടപ്പുറത്തേക്ക് പൊന്നു.  ആർത്തലച്ചു വന്ന തിരമാലകൾ കിലുങ്ങുന്ന പാദസ്വരമുള്ള പാദങ്ങൾ  തിരക്കി അവരിലേക്ക്‌ പാഞ്ഞു വന്നു. ഉടനെ  വിഷാദ ഭാവത്തിൽ തിരികെ പോയി.ചിലപ്പോളവ രൗദ്ര ഭാവത്തിൽ ഉയര്ന്നു വന്നു. പണ്ടെപ്പൊഴൊ  അവളെ തേടി ഈ തിരമാലകൾ ഭ്രാന്തമായും അലതല്ലി  അലഞ്ഞിരിക്കാം. അതുകൊണ്ടാകാം ഈ കടപ്പുറത്തെ  പണ്ടത്തെ ഓല മേഞ്ഞ പുരകളെ  മുഴുവൻ നനുത്ത പൂഴികൊണ്ട്  മൂടിയിരിക്കുന്നത്.  ഇന്നിവിടെ  വിജനമായ ഒരു  കടൽ തീരം രൂപപ്പെട്ടിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങൾ !ആ പഴയ  ഓലപ്പുര യുടെ സ്ഥാനത്ത്  ഇപ്പോൾ കരിങ്കൽ ഭിത്തികൾ കൈകോർത്ത് നീണ്ടു നിവർന്നു  കിടക്കുന്ന അവ കാണാ മറയത്തേക്ക്  അനന്തമായി നീണ്ട് പോകുന്നുണ്ട്.
             ******

October 11, 2011

"ഒരു പെണ്‍കുഞ്ഞ് വേണം"

. ചെറുകഥ
ഇക്ബാൽ കേച്ചേരി
"ഒരു പെൺകുഞ്ഞു   വേണം "
അയാള്‍ ഒരു പാവമാണെന്ന്   പല വട്ടം കരുതുകയും പിന്നെ തിരുത്തുകയും ചെയ്തതാണ്  ഞാൻ.  അയാള്‍ എങ്ങിനെ ഒരു  പാവമകും?ഭാര്യയും, ഒരു കുട്ടിയുമുള്ള അയാള്‍ എപ്പോഴുംമറ്റൊരു വിവാഹത്തെ ക്കുറിച്ചാണ്‌ സംസാരിക്കുന്നത്. ഇത്‌  എന്നോട്‌  പറയാന്‍ തുടങ്ങിയിട്ട്‌ ഇപ്പോൾ  ഒരുവര്‍ഷമായി. നാട്ടില്‍ പോകുന്നതിനെക്കുറിച്ച്‌ പറഞ്ഞാല്‍ പൈസയില്ലാതെ എങ്ങിനെ  നാട്ടിൽ പോയി ഒരു വിവാഹം കഴിക്കാനാണ്‌?  എന്നാണ് എന്നോട് ചോദിക്കുക ;  എന്തായാലും പോയാല്‍ വിവാഹംകഴിച്ചിട്ടേ തിരിച്ചു വരൂ എന്നൊരു   പ്രസ്താവന നടത്തുകയും ചെയ്യും.
ശ്ശെ ടാ..!നിങ്ങള്‍  ഭാര്യയേയും കുട്ടിയേയും മറന്നിട്ടാണോ ഈ പറയുന്നത്‌? എന്ന്  ഞാൻ ചോദിക്കും മുൻപേ അയാൾ പറയും
"അവള്‍ എന്നേ സമ്മതിച്ചതാണ്".
ഹേ...?!   ഭാര്യ മറ്റൊരു വിവാഹത്തിനു സമ്മതിച്ചെന്നോ?!
ദൈവമേ ....! ഇത്‌ ബഗ്ലാദേശിലെ ഭാര്യമാരിലുള്ള ശീലമാണോ?! എത്ര വിചിത്രമായ ശീലം!  ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾ മറ്റൊരു പെണ്ണിനെ നോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാണ്.  ഇതിപ്പോ....?! ഞാൻ അയാളോട് കുശലത്തിൽ ചേർത്തു ചോദിച്ചു:
നിങ്ങള്‍ എന്താണീ പറയുന്നത്‌?മറ്റൊരു വിവാഹം കഴിക്കാന്‍ ഏതെങ്കിലും ഭാര്യ സമ്മതിച്ച ചരിത്രമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു മനസ്സറിഞ്ഞിട്ടാകുമോ?
എന്റെ സംശയങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല, ഇത്‌ വര്‍ത്തമാനകാലത്തിലെ ഒരു നഗ്നമായ  സത്യമാണെന്ന് ഞാനെന്റെ മനസ്സിനെ സമ്മതിപ്പിച്ചു.
എങ്കില്‍   പിന്നെ നാട്ടില്‍ പോയി മറ്റൊരു വിവാഹം കഴിക്കണം?
പക്ഷേഅയാള്‍ പറഞ്ഞു:- എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന പ്രശ്നം മറ്റൊന്നാണ്.... വീണ്ടും മൂകമായി  അയാള്‍ പറഞ്ഞുനിർത്തി "ഭാര്യയുടെ അനിയത്തി" ! കേട്ട പാതി കേൾക്കാത്തത് പാതി ഞാൻ ചോദിച്ചു
"ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിനല്ലേ നിങ്ങള്‍ എന്റെ കയ്യില്‍ നിന്നും പണം കടംവാങ്ങി നാട്ടിലയച്ചത് ?എന്റെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞു :-
അതെ,പക്ഷെ.....അയാൾ  വാക്കുകൾക്ക് പരാതിയപ്പോൾ ഞാൻ തിരക്കി
"പിന്നെന്ത്‌ പറ്റി" ?
അല്പം വിഷമത്തോടെ അയാള്‍ പറഞ്ഞു:-"അവള്‍ ഭര്‍ത്രു ഗ്രഹത്തില്‍ മൂന്നു ദിവസമേനിന്നുള്ളൂ, അവള്‍ക്ക്‌ അയാളോടോത്ത്‌ ജീവിക്കാനാവില്ലത്രേ"...! തന്നോട് ഇത്‌  പറഞ്ഞ്‌ ഫോണിലൂടെ അവൾ  കരയുകയാണ്‌പോലും അവളോട്‌  ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ? വേഗം തന്നെ    കെട്ടിച്ചയച്ചത്?എന്നും, താൻ എത്ര സന്തോഷവതിയായിട്ടാണ്  കഴിഞ്ഞിരുന്നത്‌? എന്നൊക്കെ അവൾ  ചോദിച്ചത്രേ !
അയാള്‍ തുടര്‍ന്നു :-
"ശരിയാണ് അവള്‍ക്ക്‌ ഞാന്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ഭാര്യയേക്കാള്‍ സന്തോഷമായിരുന്നു.
"നിങ്ങള്‍ എന്താണീ പറയുന്നത്‌"!? ഞാന്‍ ആ സുഹൃത്തിന്റെ വാക്കുകളിൽ  ദുരൂഹതകൾ തിരഞ്ഞു  ആശര്യത്തോടെ തിരക്കി ! "അവൾക്കു നിങ്ങളെ"..... ?
ശിരസ്സു താഴ്ത്തിപ്പിടിച്ചു അയാൾ മനസ്സു തുറന്നു.
"ശരിയാണ് തെറ്റുകള്‍ പറ്റാതിരിക്കാന്‍ ഞാന്‍ പരമാവതി ശ്രമിച്ചതുകൊണ്ട്‌ ദൈവത്തിനുനിരക്കാത്തത്‌ ഒന്നും സംഭവിച്ചില്ല.! പക്ഷേ അവളുടെ അനുരാഗവും കൊഞ്ചലും കണ്ടില്ലെന്നുനടിക്കുന്ന തന്റെ ഭാര്യയുടെ ഉള്ളിലിരുപ്പ്‌ എന്താണെന്ന് മാത്രം എനിക്കു  മനസ്സിലാകുന്നില്ല .  പിന്നെ അയാള്‍ തല താഴ്ത്തിയിരുന്നു...  അല്പനേരത്തെ മൗനം ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു
"അവളെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുത്തു കൂടെ"? ഒരു  നിസ്സഹായതനിഴലിച്ച പോലെ  തലയാട്ടികൊണ്ടയാൾ എന്നോട് പറഞ്ഞു
"അതിനവള്‍ സമ്മതിക്കണമല്ലോ"? എനി ഒരു ജീവിത കൂട്ടാളിയെ  അവള്‍ക്കു വേണ്ട  പോലും ....  നിങ്ങള്‍ ഒക്കെ ഉണ്ടല്ലോ എന്നാണ് അവൾ  ചോതിച്ചതത്രെ.
എങ്കില്‍ പിന്നെ രണ്ടാമതൊരു വിവാഹത്തിനു ചിന്തിക്കുന്ന നിങ്ങള്‍ മറ്റൊന്നും ആലോചിക്കണ്ട
"അവളെ വിവാഹം കഴിച്ചേക്കൂ"..!ഒരു സുഹൃത്തിൽ നിന്നും പ്രതീക്ഷിച്ച വാചകങ്ങൾ പോലെ അയാളുടെ മുഖം പ്രസന്നമായി.
തിളക്കുന്ന എണ്ണയില്‍ നെയ്കട്ട വീണതുപോലെ....! അയാള്‍ എന്റെ വാക്കുകളില്‍ അലിഞ്ഞു....,
അല്പം തെളിഞ്ഞ മനസ്സോടെ അയാള്‍ എന്നെ നോക്കി പറഞ്ഞു:-
അതിനു സാധിക്കില്ലല്ലോ? നമ്മുടെ മതം അതനുവദിക്കുന്നില്ല;   ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ എത്ര വേണമെങ്കിലുംവിവാഹം കഴിക്കാം പക്ഷേ അനിയത്തി യെ വിവാഹം കഴിക്കാന്‍ ഭാര്യ മരിച്ചതിനു ശേഷമേ പാടുള്ളൂ.

 ഓഹോ! ഞാൻ ഒരു  മുസ്ലീമായിട്ടെന്താ.... ഇതൊക്കെ ആരറിഞ്ഞു ! ഞാന്‍ മനസ്സില്‍ കരുതി.

അയാള്‍ തുടര്‍ന്നു:-
"എനിക്കിനി എന്റെ ഭാര്യയില്‍ കുട്ടികളുണ്ടാവില്ല " സുഹൃത്തെ  12വര്‍ഷമായി എന്റെ മകനേക്കാള്‍
ഞാന്‍ ഒരു മകളെ മൊഹിക്കുന്നു ,അതുകൊണ്ടാണ് ഒരുപക്ഷേ  ഭാര്യയും എന്നെ മറ്റൊരു വിവാഹത്തിനുനിര്‍ഭന്തിക്കുന്നത്‌. ഇടയിൽ കേറി ഞാൻ  പറഞ്ഞു
"ഉള്ള കുട്ടിയെ നന്നായി വളര്‍ത്തി ഭാര്യയൊടൊത്ത്‌ സുഖ മായി ജീവിക്കാന്‍ നോക്ക്‌ .
ഞാന്‍ ഉപദേശിച്ചു നോക്കി
അതു പോര,"എനിക്കൊരു പെണ്‍ കുഞ്ഞു വേണം "അയാളുടെ കണ്ണുകളിൽ നിറഞ്ഞ ജലകണങ്ങളിൽ  ആഗ്രഹത്തിന്റെ ആർത്തിയും പ്രണയത്തിൻറെ തലോടലും, സ്നേഹത്തിന്റെ  വിശാലതയും ഓളം വെട്ടി നിൽക്കും പിലെ തോന്നി. നിരാശനാക്കാതെ തന്നെ തമാശയിൽ   ഞാൻ ചോദിച്ചു     "അതൊക്കെ ആഗ്രഹിക്കാനല്ലാതെ  കിട്ടുമെന്നു ആര്‍ക്കെങ്കിലും മുന്‍കൂട്ടി കരുതാനാവുമോ?!
ഓ....! ഭാര്യയുടെയും ,നിങ്ങളുടെയും ആഗ്രഹങ്ങള്‍  നടക്കണമെങ്കില്‍ 'ബ്രൂണഹത്യ' അഥവാ  കൊലപാതകങ്ങള്‍  തന്നെ വേണ്ടിവരുമല്ലോ?!!
ഒരു പുഞ്ചിരി വരുത്തി തീർത്തു കൊണ്ടു അയാൾ  പറഞ്ഞു :-
"നിങ്ങള്‍ക്ക് തമാശ; എന്റെ ഭാര്യ ഈ ഇടെ മരണത്തെ ക്കുറിച്ച് മാത്രമാണ്  കൂടുതല്‍ സംസാരിക്കുന്നത് .ചെറിയൊരു ജലദോഷം വന്നാലും ' മരിക്കാറായീ' എന്നു പറയും.അത് പറഞ്ഞയാൾ വിഷാദ ഭാവത്തിൽ തലതാഴ്ത്തിയിരുന്നു.
അയാളുടെ വിഷമങ്ങളെ ഞാന്‍ഒരു തമാശ പോലെ  ചെറുതായി മാത്രം കണ്ടു.....,
ദിവസങ്ങൾ കടന്നു പോകവെ     ചാപിള്ള പോലൊരു ദിവസം പിറന്നു ."അയാളുടെ ഭാര്യ മരിച്ചു"
         അയാള്‍  നനഞ്ഞ കണ്ണുകളുമായി എന്റെ നെഞ്ചില്‍ ചാരി  കിടന്നു  വിലപിക്കുമ്പോള്‍, ദുഖ സാന്ദ്രമായ അയാളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്‌ എന്റെ മനസ്സ്    ഊളയിട്ട് പോയി. അപ്പോൾ ഞാൻ കണ്ടത്  അങ്ങകലെ ആ മനസ്സിന്റെ കോണിൽ  ആര്‍ത്തുല്ലസിക്കുന്ന പ്രതീക്ഷകളുടെ തിരമാലകള്‍  ആഞ്ഞടിക്കുന്നതായിരുന്നു.. ചെറുകഥ
ഇക്ബാൽ കേച്ചേരി
"ഒരു പെൺകുഞ്ഞു   വേണം "
അയാള്‍ ഒരു പാവമാണെന്ന്   പല വട്ടം കരുതുകയും പിന്നെ തിരുത്തുകയും ചെയ്തതാണ്  ഞാൻ.  അയാള്‍ എങ്ങിനെ ഒരു  പാവമകും?ഭാര്യയും, ഒരു കുട്ടിയുമുള്ള അയാള്‍ എപ്പോഴുംമറ്റൊരു വിവാഹത്തെ ക്കുറിച്ചാണ്‌ സംസാരിക്കുന്നത്. ഇത്‌  എന്നോട്‌  പറയാന്‍ തുടങ്ങിയിട്ട്‌ ഇപ്പോൾ  ഒരുവര്‍ഷമായി. നാട്ടില്‍ പോകുന്നതിനെക്കുറിച്ച്‌ പറഞ്ഞാല്‍ പൈസയില്ലാതെ എങ്ങിനെ  നാട്ടിൽ പോയി ഒരു വിവാഹം കഴിക്കാനാണ്‌?  എന്നാണ് എന്നോട് ചോദിക്കുക ;  എന്തായാലും പോയാല്‍ വിവാഹംകഴിച്ചിട്ടേ തിരിച്ചു വരൂ എന്നൊരു   പ്രസ്താവന നടത്തുകയും ചെയ്യും.
ശ്ശെ ടാ..!നിങ്ങള്‍  ഭാര്യയേയും കുട്ടിയേയും മറന്നിട്ടാണോ ഈ പറയുന്നത്‌? എന്ന്  ഞാൻ ചോദിക്കും മുൻപേ അയാൾ പറയും
"അവള്‍ എന്നേ സമ്മതിച്ചതാണ്".
ഹേ...?!   ഭാര്യ മറ്റൊരു വിവാഹത്തിനു സമ്മതിച്ചെന്നോ?!
ദൈവമേ ....! ഇത്‌ ബഗ്ലാദേശിലെ ഭാര്യമാരിലുള്ള ശീലമാണോ?! എത്ര വിചിത്രമായ ശീലം!  ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾ മറ്റൊരു പെണ്ണിനെ നോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാണ്.  ഇതിപ്പോ....?! ഞാൻ അയാളോട് കുശലത്തിൽ ചേർത്തു ചോദിച്ചു:
നിങ്ങള്‍ എന്താണീ പറയുന്നത്‌?മറ്റൊരു വിവാഹം കഴിക്കാന്‍ ഏതെങ്കിലും ഭാര്യ സമ്മതിച്ച ചരിത്രമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു മനസ്സറിഞ്ഞിട്ടാകുമോ?
എന്റെ സംശയങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല, ഇത്‌ വര്‍ത്തമാനകാലത്തിലെ ഒരു നഗ്നമായ  സത്യമാണെന്ന് ഞാനെന്റെ മനസ്സിനെ സമ്മതിപ്പിച്ചു.
എങ്കില്‍   പിന്നെ നാട്ടില്‍ പോയി മറ്റൊരു വിവാഹം കഴിക്കണം?
പക്ഷേഅയാള്‍ പറഞ്ഞു:- എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന പ്രശ്നം മറ്റൊന്നാണ്.... വീണ്ടും മൂകമായി  അയാള്‍ പറഞ്ഞുനിർത്തി "ഭാര്യയുടെ അനിയത്തി" ! കേട്ട പാതി കേൾക്കാത്തത് പാതി ഞാൻ ചോദിച്ചു
"ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിനല്ലേ നിങ്ങള്‍ എന്റെ കയ്യില്‍ നിന്നും പണം കടംവാങ്ങി നാട്ടിലയച്ചത് ?എന്റെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞു :-
അതെ,പക്ഷെ.....അയാൾ  വാക്കുകൾക്ക് പരാതിയപ്പോൾ ഞാൻ തിരക്കി
"പിന്നെന്ത്‌ പറ്റി" ?
അല്പം വിഷമത്തോടെ അയാള്‍ പറഞ്ഞു:-"അവള്‍ ഭര്‍ത്രു ഗ്രഹത്തില്‍ മൂന്നു ദിവസമേനിന്നുള്ളൂ, അവള്‍ക്ക്‌ അയാളോടോത്ത്‌ ജീവിക്കാനാവില്ലത്രേ"...! തന്നോട് ഇത്‌  പറഞ്ഞ്‌ ഫോണിലൂടെ അവൾ  കരയുകയാണ്‌പോലും അവളോട്‌  ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ? വേഗം തന്നെ    കെട്ടിച്ചയച്ചത്?എന്നും, താൻ എത്ര സന്തോഷവതിയായിട്ടാണ്  കഴിഞ്ഞിരുന്നത്‌? എന്നൊക്കെ അവൾ  ചോദിച്ചത്രേ !
അയാള്‍ തുടര്‍ന്നു :-
"ശരിയാണ് അവള്‍ക്ക്‌ ഞാന്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ഭാര്യയേക്കാള്‍ സന്തോഷമായിരുന്നു.
"നിങ്ങള്‍ എന്താണീ പറയുന്നത്‌"!? ഞാന്‍ ആ സുഹൃത്തിന്റെ വാക്കുകളിൽ  ദുരൂഹതകൾ തിരഞ്ഞു  ആശര്യത്തോടെ തിരക്കി ! "അവൾക്കു നിങ്ങളെ"..... ?
ശിരസ്സു താഴ്ത്തിപ്പിടിച്ചു അയാൾ മനസ്സു തുറന്നു.
"ശരിയാണ് തെറ്റുകള്‍ പറ്റാതിരിക്കാന്‍ ഞാന്‍ പരമാവതി ശ്രമിച്ചതുകൊണ്ട്‌ ദൈവത്തിനുനിരക്കാത്തത്‌ ഒന്നും സംഭവിച്ചില്ല.! പക്ഷേ അവളുടെ അനുരാഗവും കൊഞ്ചലും കണ്ടില്ലെന്നുനടിക്കുന്ന തന്റെ ഭാര്യയുടെ ഉള്ളിലിരുപ്പ്‌ എന്താണെന്ന് മാത്രം എനിക്കു  മനസ്സിലാകുന്നില്ല .  പിന്നെ അയാള്‍ തല താഴ്ത്തിയിരുന്നു...  അല്പനേരത്തെ മൗനം ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു
"അവളെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുത്തു കൂടെ"? ഒരു  നിസ്സഹായതനിഴലിച്ച പോലെ  തലയാട്ടികൊണ്ടയാൾ എന്നോട് പറഞ്ഞു
"അതിനവള്‍ സമ്മതിക്കണമല്ലോ"? എനി ഒരു ജീവിത കൂട്ടാളിയെ  അവള്‍ക്കു വേണ്ട  പോലും ....  നിങ്ങള്‍ ഒക്കെ ഉണ്ടല്ലോ എന്നാണ് അവൾ  ചോതിച്ചതത്രെ.
എങ്കില്‍ പിന്നെ രണ്ടാമതൊരു വിവാഹത്തിനു ചിന്തിക്കുന്ന നിങ്ങള്‍ മറ്റൊന്നും ആലോചിക്കണ്ട
"അവളെ വിവാഹം കഴിച്ചേക്കൂ"..!ഒരു സുഹൃത്തിൽ നിന്നും പ്രതീക്ഷിച്ച വാചകങ്ങൾ പോലെ അയാളുടെ മുഖം പ്രസന്നമായി.
തിളക്കുന്ന എണ്ണയില്‍ നെയ്കട്ട വീണതുപോലെ....! അയാള്‍ എന്റെ വാക്കുകളില്‍ അലിഞ്ഞു....,
അല്പം തെളിഞ്ഞ മനസ്സോടെ അയാള്‍ എന്നെ നോക്കി പറഞ്ഞു:-
അതിനു സാധിക്കില്ലല്ലോ? നമ്മുടെ മതം അതനുവദിക്കുന്നില്ല;   ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ എത്ര വേണമെങ്കിലുംവിവാഹം കഴിക്കാം പക്ഷേ അനിയത്തി യെ വിവാഹം കഴിക്കാന്‍ ഭാര്യ മരിച്ചതിനു ശേഷമേ പാടുള്ളൂ.

 ഓഹോ! ഞാൻ ഒരു  മുസ്ലീമായിട്ടെന്താ.... ഇതൊക്കെ ആരറിഞ്ഞു ! ഞാന്‍ മനസ്സില്‍ കരുതി.

അയാള്‍ തുടര്‍ന്നു:-
"എനിക്കിനി എന്റെ ഭാര്യയില്‍ കുട്ടികളുണ്ടാവില്ല " സുഹൃത്തെ  12വര്‍ഷമായി എന്റെ മകനേക്കാള്‍
ഞാന്‍ ഒരു മകളെ മൊഹിക്കുന്നു ,അതുകൊണ്ടാണ് ഒരുപക്ഷേ  ഭാര്യയും എന്നെ മറ്റൊരു വിവാഹത്തിനുനിര്‍ഭന്തിക്കുന്നത്‌. ഇടയിൽ കേറി ഞാൻ  പറഞ്ഞു
"ഉള്ള കുട്ടിയെ നന്നായി വളര്‍ത്തി ഭാര്യയൊടൊത്ത്‌ സുഖ മായി ജീവിക്കാന്‍ നോക്ക്‌ .
ഞാന്‍ ഉപദേശിച്ചു നോക്കി
അതു പോര,"എനിക്കൊരു പെണ്‍ കുഞ്ഞു വേണം "അയാളുടെ കണ്ണുകളിൽ നിറഞ്ഞ ജലകണങ്ങളിൽ  ആഗ്രഹത്തിന്റെ ആർത്തിയും പ്രണയത്തിൻറെ തലോടലും, സ്നേഹത്തിന്റെ  വിശാലതയും ഓളം വെട്ടി നിൽക്കും പിലെ തോന്നി. നിരാശനാക്കാതെ തന്നെ തമാശയിൽ   ഞാൻ ചോദിച്ചു     "അതൊക്കെ ആഗ്രഹിക്കാനല്ലാതെ  കിട്ടുമെന്നു ആര്‍ക്കെങ്കിലും മുന്‍കൂട്ടി കരുതാനാവുമോ?!
ഓ....! ഭാര്യയുടെയും ,നിങ്ങളുടെയും ആഗ്രഹങ്ങള്‍  നടക്കണമെങ്കില്‍ 'ബ്രൂണഹത്യ' അഥവാ  കൊലപാതകങ്ങള്‍  തന്നെ വേണ്ടിവരുമല്ലോ?!!
ഒരു പുഞ്ചിരി വരുത്തി തീർത്തു കൊണ്ടു അയാൾ  പറഞ്ഞു :-
"നിങ്ങള്‍ക്ക് തമാശ; എന്റെ ഭാര്യ ഈ ഇടെ മരണത്തെ ക്കുറിച്ച് മാത്രമാണ്  കൂടുതല്‍ സംസാരിക്കുന്നത് .ചെറിയൊരു ജലദോഷം വന്നാലും ' മരിക്കാറായീ' എന്നു പറയും.അത് പറഞ്ഞയാൾ വിഷാദ ഭാവത്തിൽ തലതാഴ്ത്തിയിരുന്നു.
അയാളുടെ വിഷമങ്ങളെ ഞാന്‍ഒരു തമാശ പോലെ  ചെറുതായി മാത്രം കണ്ടു.....,
ദിവസങ്ങൾ കടന്നു പോകവെ     ചാപിള്ള പോലൊരു ദിവസം പിറന്നു ."അയാളുടെ ഭാര്യ മരിച്ചു"
         അയാള്‍  നനഞ്ഞ കണ്ണുകളുമായി എന്റെ നെഞ്ചില്‍ ചാരി  കിടന്നു  വിലപിക്കുമ്പോള്‍, ദുഖ സാന്ദ്രമായ അയാളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്‌ എന്റെ മനസ്സ്    ഊളയിട്ട് പോയി. അപ്പോൾ ഞാൻ കണ്ടത്  അങ്ങകലെ ആ മനസ്സിന്റെ കോണിൽ  ആര്‍ത്തുല്ലസിക്കുന്ന പ്രതീക്ഷകളുടെ തിരമാലകള്‍  ആഞ്ഞടിക്കുന്നതായിരുന്നു.

October 10, 2010

"മിന്നാമിനുങ്ങുകള്‍"

മഴയുള്ള ഒരു ദിവസം ..!അന്ന് സന്ധ്യ യാകുന്നത് ഞാന്‍ അറിഞ്ഞില്ല .പെട്ടന്ന് ഇരുട്ട് കട്ട പിടിച്ചു.മിന്നാമിനുങ്ങുകള്‍ മുറിക്കകത്ത് പലയിടത്തായി മിന്നിമറയുന്നുണ്ട്  അന്നത്തെ ജോലി ഭാരം കൊണ്ടാകാം ഞാന്‍ നേരത്തെ കിടന്നു.
എന്റെ ചുമലില്‍ തട്ടിയ കൈവിരലുകള്‍ക്ക് ഐസുകട്ടയുടെ കുളിര്‍മ്മയുണ്ട് .തുളസിയും,കളഭവും,കാച്ചിയ എണ്ണയും എല്ലാം ചേര്‍ന്നൊരു ഗന്ധം മുറിക്കുള്ളില്‍ തങ്ങിനില്‍ക്കുന്നു. 
ഞാന്‍ തല ചരിച്ചുനോക്കി 
അവള്‍....! 
എന്റെ മുന്നില്‍ കോഫിയുമായി നില്‍ക്കുന്നു ഞാനത് വാങ്ങി മേശമേല്‍ വച്ചു. കയ്യില്‍ പിടിച്ചു മേലേക്ക് വലിച്ചു. കടപുഴകിയ മുളങ്കാട്‌ പോലെ അവള്‍ എന്നിലേക്ക്‌ ചാഞ്ഞു!
അറിയാത്ത... അനുഭവിക്കാത്ത....ഒരു നിര്‍വൃതി...!
ഞരക്കം കൊള്ളുന്ന അവളുടെ ജല്പനങ്ങള്‍ എന്നെ ആവേശ ഭരിതനാക്കി....!
ഒരു ഞ ടുക്കത്തോടെ ഞാന്‍ ഞെട്ടിയുണന്നു....!
അപ്പോഴും മിന്നാ മിനുങ്ങുകള്‍ മുറിക്കകത്ത് മിന്നിമറയുന്നുണ്ടായിരുന്നു....

   

October 9, 2010

"കുട ചൂടിയ പെണ്‍കുട്ടി"

image from google
ജനല്‍ പാളികള്‍ കൊട്ടി യടയുന്നുണ്ട്, ശീത ക്കാറ്റി ന്‍റെകുളിര്‍മ മുറിക്കുള്ളില്‍ നിറയുന്നുണ്ട്;  മേല് കുളിച്ചു ടര്‍ക്കിയും മേലിലിട്ട് മുറിക്കുള്ളില്‍ പ്രവേശിച്ച പ്പോള്‍ ഏറെ കുളിരു തോന്നി .ഒരു ടി ഷര്‍ട്ട്‌ ധരിച്ചു ചാരുകസേരയിലിരുന്ന്  ഒരു പുസ്തകമെടുത്ത്‌ വായിക്കാനിരുന്നു.....,
പുസ്തകത്തിന്‍റെപുറം ചെട്ടയില്‍ "കുടചൂടി നില്‍ക്കുന്ന പെണ്‍കുട്ടി"യുടെ ചിത്രം! ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു;ആ മുഖം...? എന്‍റെ മനസ്സിന്‍റെ ഭാവനയില്‍ നിന്നും ആരോ പറിച്ചെടുത്തു വരച്ചതുപോലെ തോന്നി. മനസ്സില്‍ എവിടേയോ പതിഞ്ഞു കിടന്നിരുന്നതോ ? ഇപ്പോള്‍ കണ്ടപ്പോള്‍ വെറുതെ തോന്നിയതോ? മനസ്സ് ചിന്ത യുടെ കൂട്ടില്‍ നിന്നും പറന്നകന്നു, തിരികെ കൂട്ടില്‍ വരാന്‍ മടിച്ചു നിന്നു. ഒടുവില്‍ അവളുമായി തിരിച്ചെത്തി....!
മുമ്പോരിക്കല്‍ തനിക്ക്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നതും, അടുത്ത ബെഡ്ഡില്‍കിടന്ന സ്ത്രീയെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഒരരുകില്‍ മാറിനിന്നു തന്നെ ശ്രദ്ധിക്കുകയും, അതിന്‍റെ ആവര്‍ത്തനം കണ്ണുകള്‍ തമ്മില്‍ കോര്‍ക്കുകയും ചെയ്തത്‌.......!
കണ്ണില്‍ കരിമഷി എഴുതിയ, ചുണ്ടില്‍ നനവ് പുരട്ടിയ, നീണ്ട കഴുത്തുള്ള സുന്ദരി ....!
അവള്‍ അന്നെന്‍റെ മനസ്സില്‍ സങ്കല്‍പ്പങ്ങളുടെ കൂട്കൂട്ടി യിരുന്നു അന്നവള്‍ അവിടെ നിന്നു പോകാതിരുന്നെങ്കില്‍..... എന്ന് മോഹിച്ചിരുന്നതാണ് ;പക്ഷെ........
അവര്‍ കൊണ്ടു വന്ന മധുര നാരങ്ങ എനിക്കുതന്നപ്പോഴാണ്‌ ഞാന്‍ വന്നവരെ ക്കുറിച്ചുതിരക്കിയത്‌. വായാടിയായ രോഗിയില്‍ നിന്നും എല്ലാവരെ ക്കുറിച്ചും പറഞ്ഞു വെങ്കിലും അവള്‍ ബാക്കിയായി . ഞാന്‍ ഒരു സൂചന യോടെ ചോദിച്ചപ്പോള്‍ അവര്‍ അല്‍പ്പം വിഷാദ ത്തോടെ പറഞ്ഞു തുടങ്ങി ...... ദുഖ ത്തിന്‍റെ ചായം പുരട്ടിയ അവളുടെ കഥ യില്‍ രക്തത്തിന്‍റെ നിറം പകര്‍ന്നത് അവര്‍ വിശദീകരിച്ചു തന്നു.
"വിവാഹ ദിവസം മധുവിധു കൂടാന്‍ വരുന്ന വഴിയെ മോട്ടോര്‍ സൈക്കിളിന്‍റെ വീലിനോടൊപ്പം ഊരിതെറിച്ച തലവിധിയുടെ കഥ"
മരിച്ചവരോടുള്ള സഹതാപത്തേക്കാള്‍ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടിയോട് എനിക്കു മാത്രമല്ല  ;അന്ന്    എന്‍റെ അടുത്ത കട്ടിലില്‍ കിടന്നിരുന്ന മറ്റൊരാള്‍ കൂടി സഹതപിച്ചു.....!
എപ്പോഴും വായനയില്‍ മുഴുകിയ അയാള്‍ ആരെന്നറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. ഇന്നു ഞാന്‍ ഓര്‍ക്കുന്നു .....! അയാളെ കാണാന്‍ വന്ന സാഹിത്യകാരന്മാരുടെ സാമീപ്യം.
എന്‍റെ വായന തുടരുമ്പോളും ഞാന്‍ ഇടക്കിടെ "കുട ചൂടിയ പെണ്‍കുട്ടി"യില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ......!
സാഹിത്യത്തിന്‍റെ തിരമാലകള്‍ അവളിലൂടെ തഴുകി ഒഴുകുന്നത് ഞാന്‍ വായിച്ചു തീര്‍ത്തു.
ജനല്‍ പാളികള്‍ അപ്പോഴും കൊട്ടിഅടയുന്നുണ്ട്. ശീതക്കാറ്റിനൊപ്പം ജല കിരണങ്ങള്‍ പനനീര്‍ തെളിച്ചു കൊണ്ടിരുന്നു......!
എവിടേയോ മാറിനില്‍ക്കുന്ന മറ്റൊരു പ്രണയനായകന് എന്‍റെ മരവിപ്പുണ്ടായിരുന്നു.

Pages